ദിലീപിന് വേണ്ടി ഒരിടത്തും വക്കാലത്ത് പറഞ്ഞിട്ടില്ല: രഞ്ജിത്

സോഷ്യല്‍ മീഡിയിലെ വിമര്‍ശനങ്ങളെ ഗൗരവത്തില്‍ കാണുന്നില്ല

Update: 2022-03-19 07:03 GMT

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് വേണ്ടി ഒരിടത്തും പോയി വക്കാലത്ത് പറഞ്ഞിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്്. ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. എന്നാല്‍ അത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നും രഞ്ജിത് വിശദീകരിച്ചു. അന്നേ ദിവസം തന്റെ കൂടെയുണ്ടായിരുന്ന നടന്‍ സുരേഷ് കൃഷ്ണക്കൊപ്പമാണ് രജ്ഞിത്ത് സബ്ജയിലില്‍ ദിലീപിനെ കണ്ടത്. യാത്രയിലുടനീളം സുരേഷ് കൃഷ്ണയ്ക്ക് ഫോണ്‍ വരുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് പത്ത് മിനിറ്റ് സബ്ജയിലിന്റെ അവിടെയൊന്ന് നിര്‍ത്തണമെന്നും ദിലീപിനെ കാണണമെന്നും പറയുന്നത്. ചേട്ടന്‍ വരുന്നുണ്ടോയെന്നും ചോദിച്ചു. പുറത്തിരിക്കാമെന്ന് പറഞ്ഞെങ്കിലും അതിന്റെ അപകടം വലുതായിരിക്കുമെന്ന് തോന്നി. ഒരു പക്ഷെ തന്നെ ഇവിടെ കണ്ടാല്‍ ക്യാമറയുമായി ആളുകള്‍ എത്തും. കാര്യങ്ങള്‍ തിരക്കും. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനാണ് ജയിലിലേക്ക് പോയതെന്നും രഞ്ജിത് വിശദീകരിച്ചു.

സോഷ്യല്‍ മീഡിയിലെ വിമര്‍ശനങ്ങളെ ഗൗരവത്തില്‍ കാണുന്നില്ല. ഭാവനയെ ക്ഷണിച്ചതിന് ആരുടേയും നന്ദി തനിക്ക് ആവിശ്യമില്ല. ഭാവനയെ ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ മുന്‍കൈയ്യെടുത്തത് താനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    

Similar News