കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി

Update: 2021-07-29 07:15 GMT

ഛണ്ഡിഗഢ്: കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നുകൊടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പാകിസ്താനിലെ കര്‍ത്താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നവര്‍ ഉപയോഗിക്കുന്ന നാല് കിലോമീറ്റര്‍ ഇടനാഴിയാണ് കര്‍ത്താര്‍പൂര്‍. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഈ റോഡ് തുറന്നുകൊടുക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദമാവുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്കുള്ള കത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.

മാര്‍ച്ച് 2020 മുതലാണ് ഈ വഴിയുള്ള ഗതാഗതം നിരോധിച്ചത്.

കഴിഞ്ഞ ഒരു മാസമായി പഞ്ചാബില്‍ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. കൊവിഡ് മൂലമുള്ള മരണങ്ങളും ഇല്ലാതായി. ഈ സാഹചര്യത്തില്‍ ഭക്തര്‍ കര്‍ത്താര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2019 നവംബറില്‍ ഗുരുനാനാക്ക് ദേവിന്റെ 550ാം ജന്മദിനത്തോടനുബന്ധിച്ചാണ് കര്‍ത്താര്‍പൂരിലേക്കുളള അവസാന യാത്ര നടന്നത്. എല്ലാ വര്‍ഷവും ആയിരങ്ങളാണ് പാക്‌സ്താന്‍, ഇന്ത്യാ അതിര്‍ത്തിയിലുള്ള കര്‍താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നത്.