ലോക്‌സഭയില്‍ ഗോദ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച പ്രഞ്ജാ സിങ് ഠാക്കൂറിനെ പാര്‍ലമെന്ററി പ്രതിരോധ പാനലില്‍ നിന്ന് നീക്കം ചെയ്തു

പ്രഞ്ജയുടെ നിലപാടിനെ ബിജെപി ഒരുകാലത്തും അംഗീകരിക്കുന്നില്ലെന്ന് വിശദീകരിച്ച ചദ്ദ ഗോദസെയെ സ്തുതിച്ചതിനെ അപലപിക്കുകയും ചെയ്തു.

Update: 2019-11-28 06:06 GMT

ന്യൂഡല്‍ഹി: 'ഗോദ്‌സെ രാജ്യസ്‌നേഹി' പരാമര്‍ശത്തിന്റെ പേരില്‍ പ്രഞ്ജാ സിങ് ഠാക്കൂറിനെ പാര്‍ലമെന്ററി പ്രതിരോധ പാനലില്‍ നിന്ന് നീക്കം ചെയ്തു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദയാണ് അതുസംബന്ധിച്ച ശുപാര്‍ശ അയച്ചത്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോദ്‌സെയെ, പ്രഞ്ജാ സിങ് രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ചിരുന്നു.

ഡിഎംകെ യുടെ എ രാജ, എസ്പിജി സുരക്ഷഗ്രൂപ്പ് (ഭേദഗതി) ബില്ലിനെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മഹാത്മാഗാന്ധിയെ താനെന്തുകൊണ്ട് വധിച്ചു എന്ന ഗോദ്‌സെയുടെ പ്രസ്താവനയെ പരാമര്‍ശിച്ചു സംസാരിച്ചിരുന്നു. ഇതു കേട്ട ഉടനെ പ്രഞ്ജ സിങ് ഗോദ്‌സെയെ സ്തുതിക്കുകയായിരുന്നു.

പ്രഞ്ജയുടെ നിലപാടിനെ ബിജെപി ഒരുകാലത്തും അംഗീകരിക്കുന്നില്ലെന്ന് വിശദീകരിച്ച ചദ്ദ ഗോദസെയെ സ്തുതിച്ചതിനെ അപലപിക്കുകയും ചെയ്തു. ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രഞ്ജ പങ്കെടിക്കില്ലെന്ന് ബിജെപി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ പ്രജ്ഞാ സിങ്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും അവര്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചും രാജ്യസ്‌നേഹിയെന്നു വിളിച്ചും വിവാദം സൃഷ്ടിച്ചിരുന്നു. ആഗ്രമല്‍വ ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു ഗോഡ്‌സെ സ്തുതി. അതിനെതിരേ രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മോദി തന്നെ രംഗത്തുവന്നു. ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയ പ്രജ്ഞാ സിങ്ങിനോട് പൊറുക്കില്ലെന്നും മോദിക്ക് പറയേണ്ടിവന്നു. അന്ന് ഗോഡ്‌സെ സ്തുതിയില്‍ പ്രജ്ഞാ സിങ് ഖേദം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി അച്ചടക്കസമിതി പ്രശ്‌നം പരിശോധിച്ച് ഉചിതമായ നടപടി എടുക്കുമെന്ന് അന്നത്തെ ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ പറഞ്ഞിരുന്നു. 

Tags:    

Similar News