ടീസ്റ്റ സെതല്‍വാദിന്റെയും ആര്‍ ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ അപലപിച്ച് പോപുലര്‍ ഫ്രണ്ട്

Update: 2022-06-25 17:25 GMT

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറിനുമെതിരായ ഗുജറാത്ത് പോലിസിന്റെ നീക്കത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അപലപിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ അവര്‍ക്കെതിരായ പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ല ഇത്. തങ്ങളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എതിരാളികളെ നിശ്ശബ്ദരാക്കാന്‍ ബിജെപി ഏജന്‍സികളെയും പോലിസിനെയും ഉപയോഗിക്കുകയാണ്.

വര്‍ഗീയ രാഷ്ട്രീയത്തിന്റെ അറിയപ്പെടുന്ന എതിരാളിയാണ് ടീസ്റ്റ. വര്‍ഗീയ അക്രമത്തിനിരയായവരെ സഹായിക്കുന്നതില്‍ ടീസ്റ്റയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മതേതര ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമത്തെ പൗരസമൂഹം എതിര്‍ക്കേണ്ടതുണ്ടെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News