ബിന്ദു അമ്മിണിക്കെതിരായ മുളക് സ്‌പ്രേ ആക്രമണം: പ്രതി ശ്രീനാഥ് പത്മനാഭന്‍ റിമാന്റില്‍

ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെയാണ് കോടതി റിമാന്റ് ചെയ്തത്.സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരേ ചുമത്തിയത്.

Update: 2019-11-27 01:48 GMT

കൊച്ചി: പോലിസുകാര്‍ നോക്കി നില്‍ക്കെ ഇന്നലെ കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ വച്ച് ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം നടത്തിയ പ്രതിയെ റിമാന്റില്‍. ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെയാണ് കോടതി റിമാന്റ് ചെയ്തത്.സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരേ ചുമത്തിയത്. ഇന്നലെ രാവിലെ കമ്മിഷണര്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന റവന്യു ടവറിന് മുന്നില്‍ വെച്ചായിരുന്നു ആക്രമണം. കാറിലിരുന്ന കോടതി വിധിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ എടുത്ത് തിരിച്ചുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പോലിസ് സാന്നിധ്യത്തിലായിരുന്നു ആക്രമണം. അതേസമയം, മുളക് സ്‌പ്രേ കണ്ടെത്താന്‍ ഇതുവരെ പോലിസിന് കഴിഞ്ഞിട്ടില്ല. ഇത് ഉപയോഗ ശേശം എറിഞ്ഞുകളഞ്ഞെന്നാണ് ശ്രീനാഥ് പോലിസിനോട് പറഞ്ഞത്.

Tags:    

Similar News