എഐഎംഐഎം യുപി തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് പാര്‍ട്ടി മേധാവി

Update: 2022-10-10 06:30 GMT

ഹൈദരാബാദ്: യുപിയില്‍ നടക്കാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകൡും എഐഎംഐഎം സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന മേധാവി ഷൗക്കത്ത് അലി. സമാജ് വാദി പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുസ് ലിംകള്‍ എല്ലായ്‌പ്പോഴും മതേതരപാര്‍ട്ടികളെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ജനങ്ങള്‍ ഇപ്പോള്‍ എഐഎംഐഎമ്മിലേക്കാണ് വരുന്നത്. ഞങ്ങള്‍ കിഴക്കന്‍ യുപി, പൂര്‍വാഞ്ചല്‍, സെന്‍ട്രല്‍ യുപി, ബുന്ദേല്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മത്സരിക്കുന്നുണ്ട്. നിരവധി സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ താമസിയാതെ എംഐഎമ്മില്‍ ചേരും. 2017ലെ തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെ ഉപയോഗിച്ച് ബിജെപി സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കി. മുസ് ലിംകള്‍ കരുതിയത് സമാജ്‌വാദി പാര്‍ട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ്. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുസ് ലിംകള്‍ മതേതര ശക്തികളെ പിന്തുണച്ചിട്ടുണ്ട്''- അദ്ദേഹം പറഞ്ഞു.

ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങള്‍' പറഞ്ഞുകൊണ്ട് പാര്‍ട്ടി മേധാവി ഉവൈസി സമൂഹത്തെ ധ്രുവീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News