എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; സഹോദരങ്ങളുടെ ആത്മഹത്യയില്‍ അടിയന്തിരപ്രമേയവുമായി പ്രതിപക്ഷം

എന്നാല്‍, ബാങ്ക് നോട്ടീസിനെ തുടര്‍ന്നല്ല കോട്ടയത്തെ സഹോദരങ്ങളുടെ ആത്മഹത്യയെന്ന് മന്ത്രി വിഎന്‍ വാസവന്‍

Update: 2021-08-04 05:28 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബാങ്കുകളുടേയും ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍. കോട്ടയത്തെ സഹോദരങ്ങളുടെ ആത്മഹത്യയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ അടയന്തിരപ്രമേയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്.

മണിപ്പുഴയിലെ അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്കില്‍ നിന്നാണ് ഇരട്ട സഹോദരങ്ങള്‍ 13 ലക്ഷം രൂപ വായ്പയെടുത്തത്. പലിശയടക്കം 19 ലക്ഷം രൂപയാണ് തിരിച്ചടക്കേണ്ടത്. കൊവിഡ് കാലത്തും ജപ്തിനടപടകള്‍ക്ക് സാഹചര്യമുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ജപ്തിനോട്ടീസ് നിര്‍ത്തി വയ്ക്കണം. പലര്‍ക്കും വരുമാനമില്ല്, നോട്ടീസ് പതിക്കുന്നത് ആത്മഹത്യക്ക് ഇടയാക്കും. ബാങ്കേഴ്‌സ് മീറ്റിങ് പോലും വിളിച്ചത് കഴിഞ്ഞ ദിവസമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ നോട്ടീസിനെ തുടര്‍ന്നല്ല കോട്ടയത്തെ സഹോദരങ്ങളുടെ ആത്മഹത്യയെന്ന് മന്ത്രി വിഎന്‍ വാസവന്‍ സഭയില്‍ പറഞ്ഞു.

Tags:    

Similar News