ഒന്നര വയസ്സുകാരിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു കൊന്നു: മാതാവിനെതിരെ കോടതി കേസെടുത്തു

ബ്രൈട്ടണിലെ ഇസ്‌ലിങ് വേര്‍ഡ് റോഡിലുള്ള ഫ്‌ലാറ്റില്‍ നിന്ന് 2019 ഡിസംബര്‍ അഞ്ചിനാണ് മകളെ തനിച്ചാക്കി കുഡിയ പോയത്.

Update: 2020-10-20 10:22 GMT

ബ്രൈട്ടന്‍: ഒന്നര വയസ്സുകാരിയായ മകളെ ഫ്‌ളാറ്റില്‍ 6 ദിവസം തനിച്ചാക്കി പോയതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ മാതാവിനെതിരെ കോടതി കേസെടുത്തു. പതിനെട്ടുകാരിയായ വെര്‍ഫി കുഡിയക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് സംഭവം. ഇവരുടെ മകള്‍ അസിയ ഫ്‌ളാറ്റില്‍ 6 ദിവസം തനിച്ചു കിടന്നതു കാരണം മരിച്ചിരുന്നു.

ബ്രൈട്ടണിലെ ഇസ്‌ലിങ് വേര്‍ഡ് റോഡിലുള്ള ഫ്‌ലാറ്റില്‍ നിന്ന് 2019 ഡിസംബര്‍ അഞ്ചിനാണ് മകളെ തനിച്ചാക്കി കുഡിയ പോയത്. ഇത് സിസിടിവിയില്‍ ദൃശ്യമാണ്. കുഡിയുടെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു യാത്ര. എന്നാല്‍, ഡിസംബര്‍ 11 വരെ ഇവര്‍ മടങ്ങിയെത്തിയില്ല. അമ്മ അരികിലില്ലാത്തതിനാലാണ് മകള്‍ അസിയാ മരിച്ചതെന്ന് പ്രോസിക്യൂട്ടിംഗ് ജെറമി കിംഗ് പറഞ്ഞു.

അവശയായ കുഞ്ഞിനെ ബ്രൈട്ടണിലെ റോയല്‍ അലക്‌സാന്‍ഡ്രയിലെ ശിശുക്കളുടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീഡിയോകോളിലാണ് കുഡി കോടതിക്ക് മുമ്പാകെ പ്രത്യക്ഷപ്പെട്ടത്. കുറ്റപത്രം വായിച്ചു കേട്ടപ്പോള്‍ അവര്‍ കരഞ്ഞു. നവംബര്‍ 16 വരെ കുഡിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News