'മാപ്പ് പറഞ്ഞില്ല, ഖേദപ്രകടനമാണ് നടത്തിയത്' ശബരിമല വിഷയത്തില്‍ വിശദീകരണവുമായി കടകംപള്ളി സഭയില്‍

Update: 2021-05-31 05:57 GMT

തിരുവനന്തപുരം: ശബരിമല വിഷത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദപ്രകടനമാണ് നടത്തിയതെന്നും മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.

'മാപ്പ് പറഞ്ഞില്ല, ഖേദപ്രകടനമാണ് നടത്തിയത്' ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ നിയമ സഭയില്‍ പറഞ്ഞു.

മാപ്പുപറഞ്ഞു എന്ന വാര്‍ത്ത തിരുത്താത്തത് മാപ്പ് പറഞ്ഞില്ലെന്ന കെണിയില്‍ വീഴാതിരിക്കാനാണ്. താന്‍ അതിന് നിന്ന് കൊടുത്തില്ല. അതുകൊണ്ടാണ് അത്തരം നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ചയില്‍ സംസാരിക്കവേയാണ് ഇക്കാര്യം വിശദീകരിച്ചത്.

ശബരിമലയില്‍ സംഭവിച്ച കാര്യങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്ന് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ നിയമസഭ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് വിവാദമായിരുന്നു. സിപിഎമ്മിലും ഈ പരാമര്‍ശം ആശയക്കുഴപ്പമുണ്ടായി. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയ സമയത്താണ് കടകംപള്ളി ശബരിമല വിഷയത്തില്‍ ഖേദമുണ്ടെന്ന് പറഞ്ഞത്.

Tags:    

Similar News