കേരളത്തില്‍ ബന്ദില്ല; അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാന പോലിസ് മീഡിയ സെല്‍ പുറത്തുവിട്ട സര്‍ക്കുലറും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു

Update: 2022-06-20 04:25 GMT

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരേ ഇന്ന് സംസ്ഥാനത്ത് ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നല്‍കിയിട്ടില്ല. സോഷ്യല്‍ മീഡിയ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിനെതിരെ പോലിസും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന പോലിസ് മീഡിയ സെല്‍ പുറത്തുവിട്ട സര്‍ക്കുലറും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

പൊതുസ്വത്ത് നശിപ്പിക്കുന്നത് കര്‍ശനമായി നേരിടാനാണ് സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശിച്ചത്. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കുമെന്നും,സംസ്ഥാനത്തെ മുഴുവന്‍ പോലിസ് സേനയും സേവനസന്നദ്ധരായിരിക്കാണമെന്നും നല്‍കിയ നിര്‍ദ്ദേശം ബന്ദിന്റെ ഭാഗമായിട്ടാണെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു.എന്നാല്‍ ഇത് ബന്ദിന്റെ ഭാഗമായിട്ടില്ലെന്നും മറിച്ച് മുന്‍കരുതലാണെന്നും അറിയിച്ചു.

കോടതികള്‍, വൈദ്യുതി ബോര്‍ഡ് ഓഫിസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് ആവശ്യമായ പോലിസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലിസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായറാഴ്ച രാത്രി മുതല്‍തന്നെ പോലിസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

Tags:    

Similar News