ശശികലക്കെതിരെ കേസെടുക്കണമെന്ന് മുസ്‌ലിംയൂത്ത് ലീഗ്

Update: 2022-09-01 00:48 GMT

മലപ്പുറം: പച്ചക്ക് വര്‍ഗീയത പറഞ്ഞ് നാടിന്റെ സൗഹാര്‍ദ്ധ അദ്ധരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വിഷം കലര്‍ന്ന പ്രസംഗം നടത്തുന്ന ശശികലക്കെതിരെ കേസെടുത്ത് നിയമപരമായി ശിക്ഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് ഷരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും ആവശ്യപ്പെട്ടു. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മത സൗഹാര്‍ദ്ധത്തിന്റെയും നാടായ മലപ്പുറത്ത് വന്ന് ഇവിടുത്തെ സ്വസ്ഥത തകര്‍ക്കുന്ന വിധം വിഷലിപ്തമായ പ്രസംഗമാണ് ശശികല നടത്തിയത്.

മറ്റു ഏത് പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിന്ദു മുസ്‌ലിം മൈത്രിക്ക് ഒരു കോട്ടവും സംഭവിക്കാത്ത പ്രദേശമാണ് മലപ്പുറം. പരസ്പര സ്‌നേഹത്തിലും സൗഹാര്‍ദ്ധത്തിലുമാണ് ഇവിടുത്തുകാര്‍ ജീവിച്ചത്. ഇതിനെ ഇല്ലായ്മ ചെയ്യാനുള്ള കുത്സിത ശ്രമമാണ് ശശികലയുടെ വര്‍ഗീയത തുളുമ്പുന്ന പ്രസംഗം. ഇവരെ പിടിച്ചു കെട്ടാനും നിയമപരമായി ശിക്ഷിക്കു വാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം. രാജ്യത്തിനു വേണ്ടി മരണം വരിച്ച ധീരരായ സ്വാതന്ത്ര്യസമരസേനാനികളുടെ ചരിത്രത്തെ മായ്ച്ചു കളയാമെന്ന് വിചാരിക്കണ്ട. ഈ നാട് തന്നെ അവര്‍ക്കുള്ള സ്മാരകമാണ്. 

വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ ചരിത്രവും മലപ്പുറത്തിന്റെ സാമ്രാജ്യത്ത്വവിരുദ്ധപോരാട്ടവും വികലമായി വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും. പാണക്കാട് തങ്ങന്‍മാരുടെ നേതൃത്വമാണ് മലപ്പുറത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം. വിഷം കലര്‍ന്ന വാക്കുകളുപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിച്ചും മനുഷ്യമനസ്സുകളെ അകറ്റാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കലും ജീവിതത്തിന്റെ ഭാഗമാക്കിയ ശശികലയേക്കാള്‍ വിശ്വാസമാണ് മലപ്പുറത്തെ ഓരോ ഹിന്ദു സഹോദരനും പാണക്കാട് തങ്ങന്‍മാരെ. സ്വതന്ത്ര്യ സമരസേനാനികള്‍ ഈ നാടിന്റെ ധീരപുത്രന്‍മാരാണ്. അവര്‍ക്കായ് ഉയരുന്ന സ്മാരകകത്തിന് ഈ നാടിന്റെ കാവലുണ്ടാകും. മലപ്പുറത്തിന്റെ പാരമ്പര്യം തകര്‍ക്കാനുള്ള ചരിത്രത്തെ വികലമാക്കി വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും ഇതിനെ മലപ്പുറം ജനത ഒറ്റക്കെട്ടായി നേരിടുമെന്നും ഇരുവരും പറഞ്ഞു.

Tags:    

Similar News