സവര്‍ക്കറെ വില്ലനായി അവതരിപ്പിച്ചത് കപട മതേതരവാദികളാണെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി

Update: 2021-10-13 09:32 GMT

ന്യൂഡല്‍ഹി: വ്യാജ മതേതര സിന്‍ഡിക്കേറ്റാണ് സവര്‍ക്കറെ വില്ലനായി അവതരിപ്പിച്ചതിനു പിന്നിലെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. സ്വാതന്ത്ര്യത്തിനു ശേഷം കപട മതേതരവാദികള്‍ പല ധീനന്മാരെയും നായകന്മാരെയും വില്ലന്മാരായി അതവരിപ്പിച്ചു. അത് ഓരോരുത്തരുടെയും വ്യക്തിതാല്‍പ്പര്യങ്ങളുടെയും ഗുഢാലോചനയുടെയും ഭാഗമായിരുന്നെന്നും നഖ് വി പറഞ്ഞു. 

മുസ് ലിംകളാണ് വീര സവര്‍ക്കറെ വില്ലനായി അവതരിപ്പിച്ചതിനു പിന്നിലെന്നും നഖ് വി ആരോപിച്ചു. ''ഞാന്‍ സവര്‍ക്കറുടെ ജീവചരിത്രം വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ത്യാഗങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ട്. അദ്ദേഹത്തിനോടൊപ്പം ജയിലില്‍ നിരവധി മുസ് ലിംകളുമുണ്ടായിരുന്നു''- മന്ത്രി പറഞ്ഞു. കപട ദേശീയവാദികളുടെ പ്രചാരണങ്ങള്‍ക്ക് അന്ത്യമായതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഒരു മന്ത്രി സവര്‍ക്കറുടെ ഫോട്ടോ സെല്ലുലാര്‍ ജയിലില്‍ നിന്ന് പുറത്തേക്കെറിഞ്ഞിട്ടുണ്ടെന്നും നഖ് വി ഓര്‍മിപ്പിച്ചു.

നേരത്തെ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കപടമതേതരവാദികള്‍ സവര്‍ക്കറെക്കുറിച്ച് നുണകള്‍ പടച്ചുവിടുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് സവര്‍ക്കറെ പ്രകീര്‍ത്തിച്ച് നഖ് വി രംഗത്തുവന്നത്.

Tags:    

Similar News