പള്ളികളിലെ നോട്ടീസ്: പോലിസ് നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

Update: 2022-06-15 12:45 GMT

കണ്ണൂര്‍: പ്രവാചകനിന്ദയെത്തുടര്‍ന്ന് വെള്ളിയാഴ്ച ദിവസത്തെ ജുമാ നമസ്‌കാരാനന്തരം പ്രസംഗങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പുറപ്പെടുവിച്ച നോട്ടീസ് സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. കേരളത്തിലെ ഒരു പള്ളികളില്‍ നിന്നും ജുമാ നിസ്‌കാരാനന്തരം മറ്റു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരേ പ്രസംഗിക്കാറില്ല.

എന്നാല്‍, പ്രവാചക നിന്ദയെക്കുറിച്ചും അതേ തുടര്‍ന്ന് നടന്ന ന്യൂനപക്ഷ വേട്ടയെക്കുറിച്ചും പള്ളികളില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പോലിസിന്റെ നോട്ടീസിന് പിന്നിലുള്ളത്. കാലങ്ങളായുള്ള ബിജെപി- സിപിഎം ബാന്ധവം കൂടുതല്‍ മറനീക്കി പുറത്തുവരുന്നതാണ് ഈ ന്യൂനപക്ഷ വിരുദ്ധ നോട്ടീസ്. സര്‍ക്കാരിന്റെ അറിവോടുകൂടി പുറപ്പെടുവിച്ച നോട്ടീസ് വിവാദമായതോടെയാണ് ഇപ്പോള്‍ അത് പിന്‍വലിച്ച് തടിതപ്പാന്‍ നോക്കുന്നത്. പള്ളികളെ തീവ്രവാദ പ്രചാരണ കേന്ദ്രങ്ങളായി മുദ്രകുത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News