ദന്ത ഡോക്ടറെ കുത്തി കൊലപെടുത്തിയ കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍

Update: 2020-10-06 04:03 GMT

തൃശൂര്‍: മൂവാറ്റുപുഴ സ്വദേശിനിയായ ദന്ത ഡോക്ടര്‍ സോന ജോസിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍. പാവറട്ടി സ്വദേശിയായ മഹേഷിനെയാണ് പോലിസ് പിടികൂടിയത്. ഇന്ന് രാവിലെ തൃശ്ശൂരിലെ പൂങ്കുന്നത് നിന്നുമാണ് ഇയാളെ പോലിസ് പിടികൂടിയത്. പ്രതിയെ പോലിസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

സെപ്തംബര്‍ 28-നാണ് സോനയെ സുഹൃത്തായ മഹേഷ് ആക്രമിച്ചത്. ബന്ധുക്കള്‍ നോക്കി നില്‍ക്കേ കുട്ടനെല്ലൂരിലെ സോനയുടെ ക്ലിനിക്കില്‍ വച്ചാണ് മഹേഷ് യുവതിയെ ആക്രമിച്ചത്. സുഹൃത്തുകളായിരുന്ന സോനയും മഹേഷും തൃശ്ശൂര്‍ കുരിയചിറയിലെ ഫ്‌ലാറ്റില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. സോനയുടെ ദന്തല്‍ ക്ലിനിക്കില്‍ ഇരുവരും പണം നിക്ഷേപിച്ചിരുന്നു. വരുമാനത്തിന്റെ വലിയ പങ്ക് കോണ്‍ട്രാക്ടറായ മഹേഷ് കൊണ്ടുപോയി തുടങ്ങിയതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം തുടങ്ങി. മഹേഷിനെതിരെ സോന പോലിസില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമായത്.

എടുത്ത പണം തിരിച്ചു നല്‍കണമെന്നും പങ്കാളിത്തം ഒഴിയണം എന്നുമായിയുന്നു സോനയുടെ ആവശ്യം. ഇതിനിടെ പ്രകോപിതനായ മഹേഷ് സോനയെ ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ടു സോനയുടെ വയറ്റിലും കാലിലും മഹേഷ് കുത്തി കൊല്ലപെടുത്തി. അക്രമത്തിന് ശേഷം മഹേഷ് കാറില്‍ രക്ഷപ്പെട്ടുകയായിരിന്നു




Tags: