മരിച്ച മകന്റെ തിരിച്ചുവരവിനായി പിതാവ് ശവകുടീരത്തില്‍ കാത്തുനിന്നത് 38 ദിവസം

Update: 2019-01-27 20:37 GMT

വിജയവാഡ: മരിച്ച മകന്‍ ശവകുടീരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനായി പിതാവ് കാത്തുനിന്നത് 38 ദിവസം. ആന്ധ്രാപ്രദേശിലെ നെല്ലോര്‍ ജില്ലയിലാണ് സംഭവം. 56കാരനായ തുപ്പകുള രാമുവാണ് മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ശവകുടീരത്തില്‍ ദിവസങ്ങള്‍ കാവല്‍ നിന്നത്. കഴിഞ്ഞ മാസമാണ് രാമുവിന്റെ മകന്‍ ടി ശ്രീനിവാസലു എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച് മരിച്ചത്. മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് മകനെ തിരിച്ചുകിട്ടുന്നതിനായി രാമു ശവകുടീരത്തിനരികെ ചെലവഴിച്ചത്. തുടര്‍ന്ന് മാനസികാരോഗ്യവിദഗ്ധന്റെ കൗണ്‍സിലിങ്ങിനുശേഷമാണ് രാമുവിനെ തിരിച്ച് വീട്ടിലെത്തിച്ചത്. എന്നാല്‍ ഏഴുലക്ഷം രൂപ തട്ടിയ മന്ത്രവാദിക്കെതിരെ പരാതി നല്‍കാന്‍ രാമു തയ്യാറാവാത്തതിനാല്‍ പോലിസ് കേസെടുത്തിട്ടില്ല.

Similar News