ഒളിച്ചോടിയ ഭാര്യയ്ക്ക് പെണ്‍മക്കളെ കൊന്ന് ഫോട്ടോ അയച്ച് അധ്യാപകന്‍ ജീവനൊടുക്കി

Update: 2019-04-03 07:51 GMT

നാഗ്പൂര്‍: ഭാര്യ മറ്റൊരാളോടൊപ്പം പോയതില്‍ മനംനൊന്ത് ഐടിഐ അധ്യാപകന്‍ മക്കളെ കെട്ടിത്തൂക്കി കൊന്ന് ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചു നല്‍കി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ നിന്നും 170കിലോമീറ്റര്‍ അകലെയുള്ള ബെല്ലാര്‍പുരിലാണ് സംഭവം. റിഷികാന്ത് കുടപ്പള്ളി(40), നാരായണി(6) കാര്‍ത്തികി(18 മാസം) എന്നിവരാണ് മരിച്ചത്. റിഷികാന്തിന്റെ ഭാര്യ പ്രഗതി പ്രദേശത്തെ ഡ്രൈവറായ ഷാനവാസ് ഖാനുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് പ്രഗതി ഷാനവാസിനോടൊപ്പം ഒളിച്ചോടി. തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു റിഷികാന്ത്. തുടര്‍ന്നാണ് കഴിഞ്ഞദിവസം മക്കളെ കൊന്ന് ചിത്രങ്ങള്‍ ഭാര്യക്ക് അയച്ചുകൊടുത്ത് ആത്മഹത്യ ചെയ്തത്. അതേസമയം, പ്രഗതിക്കെതിരേ പോലിസ് കൊലക്കുറ്റം, ആത്മഹത്യ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

Similar News