കേന്ദ്ര ഏജന്‍സി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി രേഖകള്‍ മോഷ്ടിച്ചെന്ന ആരോപണവുമായി മമത ബാനര്‍ജി

Update: 2026-01-08 08:54 GMT

കൊല്‍ക്കത്ത: കേന്ദ്ര ഏജന്‍സി തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) പാര്‍ട്ടി രേഖകള്‍ മോഷ്ടിച്ചെന്ന് ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ബുധനാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് സംഭവം.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ മുതിര്‍ന്ന ഐ-പിഎസി ഉദ്യോഗസ്ഥനായ പ്രതീക് ജെയിനിന്റെ വസതിയിലും സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ചിലുള്ള ഗോദ്റെജ് വാട്ടര്‍സൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലും ഇഡി രണ്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്ര സംഘത്തിലെ പ്രധാന അംഗമായാണ് ജെയിനെന്നാണ് വ്യാപകമായി വിശേഷിപ്പിക്കപ്പെടുന്നത്.

റെയ്ഡുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ, ടിഎംസി നേതാക്കള്‍ സാള്‍ട്ട് ലേക്ക് ഓഫീസിന് പുറത്ത് തടിച്ചുകൂടി. സംഘര്‍ഷാവസ്ഥയ്ക്കിടെ ബിധാന്‍നഗര്‍ പോലിസ് കമ്മീഷണറും സ്ഥലത്തെത്തി.

Tags: