ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിന് മർദനം

Update: 2024-04-09 10:57 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ലവ് ജിഹാദ് ആരോപിച്ച് മുസ് ലിം യുവാവിന് മര്‍ദനം. പൂനെ നഗരത്തിലെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാല വിദ്യാര്‍ഥിയായ പത്തൊമ്പതുകാരനെ അഞ്ചംഗ സംഘം മര്‍ദിക്കുകയായിരുന്നു.

യുവാവ് രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം കാന്റീനില്‍ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം യുവാവിനടുത്തെത്തുകയും ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയുമായിരുന്നു. മുസ് ലിമാണെന്ന് മനസിലാക്കിയതോടെ യുവാവിനോട് കാംപസിലെത്തിയത് പഠിക്കാനാണോ ലവ് ജിഹാദിനാണോ എന്ന് ചോദിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് റിപോര്‍ട്ട്.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News