ഡല്‍ഹിയില്‍ കശ്മീരി ദമ്പതികള്‍ കസ്റ്റഡിയില്‍

ശ്രീനഗറില്‍ നിന്നുള്ള ജഹന്‍സൈബ് സാമി, ഭാര്യ ഹിന ബാഷിര്‍ ബീഗ് എന്നിവരെയാണ് സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തത്.

Update: 2020-03-08 14:57 GMT

ന്യൂഡല്‍ഹി:  കശ്മീരി ദമ്പതികളെ ഡല്‍ഹി പോലിസ് കസ്റ്റഡിലെടുത്തു. ശ്രീനഗറില്‍ നിന്നുള്ള ജഹന്‍സൈബ് സാമി, ഭാര്യ ഹിന ബാഷിര്‍ ബീഗ് എന്നിവരെയാണ് സ്‌പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഇതുവരെ രേഖപെടുത്തിയിട്ടില്ല. ഇവര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും മുസ്ലീം യുവാക്കളെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതായും പോലിസ് ആരോപിച്ചു. അഫ്ഗാനിസ്താനിലെ ഖൊറൊസന്‍ മേഖലയിലെ ഐഎസ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് പോലിസ് പറയുന്നത്.

ജാമിയ മില്ലിയ സര്‍വ്വകലാശാലയ്ക്കടുത്ത ഓക്‌ല ജാമിയ നഗറിലെ വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കല്‍ നിന്ന് ചില സുപ്രധാന തെളിവുകള്‍ ലഭിച്ചതായും പോലിസ് അവകാശപ്പെടുന്നു. പക്ഷേ, അവയെന്താണെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല. മൊബൈല്‍ അടക്കമുള്ളവയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കാശ്മീരില്‍ നിന്ന് ദമ്പതികള്‍ ഡല്‍ഹിയിലെത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തില്‍ കൂടുതല്‍ പേരെ അണിനിരത്താന്‍ ഇരുവരും ലക്ഷ്യമിട്ടിരുന്നുവെന്നും പോലിസ് ആരോപിക്കുന്നു. ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണത്തിന് കലാപകാരികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചില ഘട്ടങ്ങളില്‍ കലാപകാരികളെ നയിക്കുകയും ചെയ്തുവെന്ന ആരോപണം നിലനില്‍ക്കെയാണ് പോലിസിന്റെ പുതിയ നീക്കം.




Tags:    

Similar News