കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത്; അപകട ദിവസം പിടികൂടിയത് അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണമെന്ന് സുഫിയാന്‍

Update: 2021-08-05 06:40 GMT

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അപകടം നടന്ന ദിവസം പിടികൂടിയത് അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണമാണെന്ന് സൂഫിയാന്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.നിരന്തരമായി അര്‍ജുന്‍ ആയങ്കി തങ്ങളെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ പോയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ സുഫിയാന്‍ അറിയിച്ചു.


സ്വര്‍ണ്ണക്കടത്തുകാരെ ആക്രമിച്ച് അര്‍ജുന്‍ സ്ഥിരമായി സ്വര്‍ണ്ണം തട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആയങ്കിക്കു വേണ്ടി സ്വര്‍ണം എത്തിച്ച ദിവസം സംഘവുമായി എയര്‍പോര്‍ട്ടില്‍ പോയത്. കൊടുവള്ളി സ്വദേശിയായ സുഫിയാന് വേണ്ടിയാണ് സ്വര്‍ണമെത്തിയത് എന്ന നിഗമനത്തിലായിരുന്നു കസ്റ്റംസും പൊലീസും. പൊലീസുമായി സഹകരിച്ചാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്.


ഇന്നലെ ആരംഭിച്ച കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ച വരെ തുടരും. സുഫിയാനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ അര്‍ജുന്‍ ആയങ്കി, കൊടി സുനി എന്നിവരുടെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.




Tags:    

Similar News