തെഹ്റാൻ : ഗൾഫ് രാജ്യങ്ങൾ സൈനിക നടപടികളിൽ പങ്കാളികളാണെന്ന ഇറാന്റെ ആരോപണങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) തള്ളി. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാന്‍ തുടർച്ചയായി തുറന്ന ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങളും എണ്ണ സൗകര്യങ്ങളും മനപ്പൂർവ്വം ലക്ഷ്യമിടുന്നുണ്ടെന്നും അൽ-ബുദൈവ് ശക്തമായ പ്രസ്താവന ഇറക്കി.
ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രസ്താവന വരുന്നത്. അതേസമയം അമേരിക്കൻ താവളങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇറാൻ വ്യക്തമാക്കി.