ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് അധിക്ഷേപിച്ച സംഭവം; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

Update: 2025-06-03 05:55 GMT
ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് അധിക്ഷേപിച്ച സംഭവം; അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വ്യാജമോഷണകേസില്‍ കസ്റ്റഡിയിലെടുത്ത് അധിക്ഷേപം നടത്തിയ പോലിസുകാര്‍ക്കതിരായ നടപടിയില്‍ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. നിലവില്‍ അന്വേഷണ സംഘം പരാതിക്കാരിയായ ബിന്ദുവിന്റെ മൊഴിയെടുക്കുകയാണ്.

സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ ഓമന നല്‍കിയ പരാതിയിലാണ് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് പോലിസ് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയെന്നും ഭക്ഷണവും വെള്ളവും ഉറക്കവും നിഷേധിച്ചെന്നും കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ അകത്താകും എന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. കേസില്‍ എസ്ഐ പ്രസാദിനെയും എഎസ്ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് ബിന്ദു മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.

Tags:    

Similar News