ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകയെ ബിജെപിക്കാര്‍ മാനഭംഗപ്പെടുത്തി

Update: 2021-07-08 17:42 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ഥിക്കൊപ്പം പോയ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകയെ ബിജെപിക്കാര്‍ മാനഭംഗപ്പെടുത്തി. ബിജെപി പ്രവര്‍ത്തകരായ രണ്ടു പേര്‍ ചേര്‍ന്ന് സാരി വലിച്ചൂരുകയായിരുന്നു. ലഖ്‌നൗവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ലഖിംപൂര്‍ ഖേരിയിലാണ് സംഭവം.


ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വക്താവായിരുന്നു യുവതി. നാമനിര്‍ദ്ദേശ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പത്രിക തട്ടിയെടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥിയെയും കൂടെയുള്ളവരയെും പത്രിക കൊടുക്കാന്‍ അനുവദിക്കാതെ ആക്രമിച്ചത്.


ബിജെപി പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ ഗുണ്ടകളാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News