മുംബൈയില്‍ 50 ശതമാനം കുട്ടികളിലും കൊവിഡ് ആന്റിബോഡിയെന്ന് സര്‍വേ റിപോര്‍ട്ട്

Update: 2021-06-28 13:46 GMT

മുംബൈ: മുംബൈില്‍ 51.18 ശതമാനം പേരിലും കൊവി്ഡ വൈറസ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് സെറോ സര്‍വേ റിപോര്‍ട്ട്. ബ്രഹാന്‍ മുംബൈ മുനിസിപ്പില്‍ അതോറ്റിക്കുവേണ്ടി ബിവൈഎല്‍ നായര്‍ ആശുപത്രിയും കസ്തൂര്‍ബാ മോളിക്യൂലര്‍ ഡയഗ്നോസ്റ്റിക് ലാബറട്ടറിയും ഏപ്രില്‍ 1-15 തിയ്യതികളില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്.

നേരത്തെ നടത്തിയ സര്‍വേയേക്കാള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആന്റിബോഡിയുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്.

സെറോ പോസിറ്റിവിറ്റി നിരക്ക് 10-14 വയസ്സുകാര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ കണ്ടത്, 53.43 ശതമാനം. 1-4 വയസ്സുകാരില്‍ 51.04 ശതമാനവും 5-9 വയസ്സുകാരില്‍ 53.43 ശതമാനവുമായിരുന്നു.

10-14 വയസ്സുകാരില്‍ 51.39 ശതമാനമായിരുന്നു ആന്റിബോഡിയുടെ അളവ്.

സമാനമായ സര്‍വേ മാര്‍ച്ചിലും നടത്തിയിരുന്നു, അന്ന് 39.4 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്.

കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി കണക്കിലെടുത്താണ് സര്‍വേ സംഘടിപ്പിച്ചത്.