എസ്എംഎ രോഗം ബാധിച്ച് ചികില്‍സാ സഹായം തേടിയ ഇമ്രാന്‍ മരിച്ചു

Update: 2021-07-21 04:01 GMT

കോഴിക്കോട്: എസ്എംഎ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന ആരിഫിന്റെ മകന്‍ ഇമ്രാന്‍ മരിച്ചു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ഏതാനും മാസമായി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്നു.

ഇമ്രാന്റെ ചികില്‍സക്ക് 18 കോടി വില വരുന്ന മരുന്നിനുവേണ്ടി സന്നദ്ധപ്രവര്‍ത്തകര്‍ പണം സ്വരൂപിക്കുന്നതിനിടയിലായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ വരെ 16.10 കോടി രൂപ അക്കൗണ്ടില്‍ എത്തുകയും ചെയ്തു. ഇമ്രാന് സര്‍ക്കാര്‍ ചികില്‍സാ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് ആരിഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മാതാവ്: റനീസ തസ്‌നി, സഹോദരി: ദിയാന ഫാത്തിമ.

Similar News