നരബലി; ഇരകളെ കുരുക്കിയത് അശ്ലീല സിനിമയില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്

റോസ്‌ലിയെയാണ് ഷാഫി ആദ്യം തിരുവല്ലയിലേക്ക് കൊണ്ടുപോയത്. തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം ഇവരെ കട്ടിലില്‍ കിടത്തി. കൈകാലുകള്‍ കട്ടിലില്‍ കെട്ടിവെച്ചു.

Update: 2022-10-12 05:27 GMT

കൊച്ചി: തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലോട്ടറി വില്‍പ്പന തൊഴിലാളികളായ സ്ത്രീകളെ അശ്ലീല സിനിമയില്‍ അഭിനയിച്ചാല്‍ വന്‍ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞാണ് തിരുവല്ലയിലേക്ക് പ്രതികളിലൊരാളായ ഷാഫി കൂട്ടിക്കൊണ്ടുപോയത്. പത്ത് ലക്ഷം രൂപ നല്‍കാമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്.

റോസ്‌ലിയെയാണ് ഷാഫി ആദ്യം തിരുവല്ലയിലേക്ക് കൊണ്ടുപോയത്. തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം ഇവരെ കട്ടിലില്‍ കിടത്തി. കൈകാലുകള്‍ കട്ടിലില്‍ കെട്ടിവെച്ചു. സിനിമയുടെ ചിത്രീകരണം എന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തത്. ഈ സമയത്ത് വൈദ്യന്‍ ഭഗവല്‍ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അര്‍ധ ബോധാവസ്ഥയിലേക്ക് മാറ്റി. കട്ടിലില്‍ വെച്ച് തന്നെ കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്. ആദ്യം കഴുത്തറുത്തത് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് വിവരം. പൂജ വിജയിച്ചില്ലെന്ന് പറഞ്ഞ ഷാഫി ഒരിക്കല്‍ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ തന്നെയാണ് പിന്നീട് കൊച്ചിയില്‍ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്. രണ്ട് പേരോടും സിനിമയില്‍ അഭിനയിപ്പിക്കാമെന്നാണ് പറഞ്ഞിരുന്നത്.

Tags:    

Similar News