പൂഴ്ത്തിവയ്പ്: മുംബൈ പോലിസ് 2,200 വയ്ല്‍ റംഡെസിവിര്‍ പിടിച്ചെടുത്തു

Update: 2021-04-20 07:09 GMT

മുംബൈ: മുംബൈയില്‍ രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ 2,000 വയ്ല്‍ റെഡെസിവിര്‍ പിടിച്ചെടുത്തു. മുംബൈ പോലിസും ഭക്ഷ്യ, ഔഷധ വകുപ്പും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് റെഡെസിവിര്‍ പിടിച്ചെടുത്തത്.

റെഡെസിവിര്‍ പൂഴ്ത്തിവച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. അന്ദേരിയിലെയും മരോളിലെയും രണ്ട് കയറ്റുമതിക്കച്ചവടക്കാരുടെ ഗോഡൗണില്‍ നിന്നാണ് ഒളിപ്പിച്ചനിലയില്‍ മരുന്ന് കണ്ടെടുത്തത്.

പിടിച്ചെടുത്ത വയ്‌ലുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-ഔഷധ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

കയറ്റിയയക്കുന്നതിനുവേണ്ടി സംഭരിച്ചുവെന്നാണ് പോലിസ് കരുതുന്നത്. മരുന്നു ക്ഷാമം രൂക്ഷമായ സാഹചചര്യത്തില്‍ റെഡെസിവിര്‍ന്റെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

കൊവിഡ് രോഗിക്ക് അഞ്ചു ദിവസത്തെ ആശുപത്രിവാസം കുറയ്ക്കാന്‍ റംഡെസിവിറിനു കഴിയുമെന്ന പ്രചാരണത്തെത്തുടര്‍ന്ന് മരുന്നിന് ആവശ്യക്കാര്‍ ഏറിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.

Tags: