ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: 3 ഹിസ്ബുല്‍ പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു

Update: 2022-05-07 02:17 GMT

അനന്ദനാഗ്: അനന്ദനാഗ് ജില്ലയിലെ അമര്‍നാഥില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകീട്ട് അമര്‍നാഥ് യാത്രാപഥത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മൂന്ന് സായുധരെ വധിച്ചു. മൂന്ന് പേരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ്. അതില്‍ ഒരാള്‍ പ്രദേശത്തെ ഏറ്റവും പഴയ പ്രവര്‍ത്തകരിലൊരാളാണ്. 

സൈനികനീക്കത്തില്‍ സൈന്യത്തിനുപുറമെ പോലിസും പങ്കെടുത്തു. അഷ്‌റഫ് മൗലവിയാണ് മരിച്ചവരില്‍ ഒരാള്‍.

സുരക്ഷാസേനയെ ആക്രമിച്ചതടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരാണ് ഇപ്പോള്‍ വധിക്കപ്പെട്ടവരെന്ന് പോലിസ് പറഞ്ഞു.

2013മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന മുഹമ്മദ് അഷ്‌റഫ് ഖാന്‍ ഈ മേഖലയില്‍ പോലിസിനെ അതിജീവിച്ചഏറ്റവും മുതിര്‍ന്ന സായുധനാണ്.

ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് പണവും ആയുധങ്ങളും പിടിച്ചെടുത്തു. അമര്‍നാഥ് യാത്ര തുടങ്ങാനിരിക്കെ ഇപ്പോള്‍ നടന്നത് വലിയ നേട്ടമാണെന്ന് ഐ ജി വിജയ് കുമാര്‍ പറഞ്ഞു.

Tags:    

Similar News