ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു;വിദ്യാര്‍ഥികളടക്കം 16 മരണം

അപകടം നടക്കുമ്പോള്‍ ബസില്‍ 40 ഓളം വിദ്യാര്‍ഥികളുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു,മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

Update: 2022-07-04 06:15 GMT
ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 16 പേര്‍ മരിച്ചു.ബസ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

രാവിലെ 8.30 ഓടെയാണ് സംഭവം. സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന് സമീപമുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് പറഞ്ഞു.അപകടത്തില്‍ പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നടക്കുമ്പോള്‍ ബസില്‍ 40 ഓളം വിദ്യാര്‍ഥികളുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും.

Tags:    

Similar News