സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍

Update: 2025-12-01 07:28 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത തുടരുന്നതിനാല്‍ ഡിസംബര്‍ നാലുവരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ക്കായി ദുരന്ത നിവാരണ അതോറിറ്റി മുന്‍കരുതല്‍ നിര്‍ദേശങ്ങളും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.

ഇടിമിന്നലിനിടെ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ കാണുന്ന ആദ്യ നിമിഷം മുതല്‍ സുരക്ഷിത കെട്ടിടത്തിലേക്ക് പ്രവേശിക്കുക.

ജനലും വാതിലുകളും അടച്ചിടുകയും സമീപത്ത് നില്‍ക്കുന്നത് ഒഴിവാക്കുകയും വേണം.

വീട്ടിലെ വൈദ്യുതി ഉപകരണങ്ങളുടെ ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ നിര്‍ദ്ദേശം, ഈ സമയത്ത് ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കണം.

ടെറസിലും തുറസായ ഇടങ്ങളിലും, പ്രത്യേകിച്ച് മരങ്ങളുടെ കീഴിലും, കളികളോ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കണം.

വാഹനത്തിനുള്ളില്‍ തുടരുന്നത് സുരക്ഷിതമാണെന്നും കൈകാല്‍ പുറത്തേക്ക് നീട്ടരുത്.

മഴക്കാറ് കണ്ടാലും മേല്‍ക്കൂരയിലേക്കോ മുറ്റത്തേക്കോ പോകുന്നത് ഒഴിവാക്കണമെന്നും ബോട്ടിങ്, മല്‍സ്യബന്ധനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദേശം.

തുറസായ ഇടത്തില്‍ കുടുങ്ങിയാല്‍ പാദങ്ങള്‍ കൂട്ടി തല താഴ്ത്തി ചുരുണ്ടിരിക്കുകയാണ് സുരക്ഷിതം.

മിന്നലേറ്റവര്‍ക്കുള്ള പ്രഥമശുശ്രൂഷയില്‍ മടിക്കരുത്; ആദ്യ 30 സെക്കന്റ് ജീവന്‍ രക്ഷയുടെ നിര്‍ണായക ഘട്ടമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ശക്തമായ കാറ്റിനിടെ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

മരങ്ങളും ചില്ലകളും അപകടസാധ്യതയുള്ള ബോര്‍ഡുകളും മാറ്റി എന്ന് ഉറപ്പാക്കുക.

കാറ്റും മഴയും ഉള്ളപ്പോള്‍ മരച്ചുവട്ടിലോ വൈദ്യുതി പോസ്റ്റുകള്‍ക്കരികിലോ നില്‍ക്കരുത്.

മേല്‍ക്കൂര ഷീറ്റ് പാകിയ അസ്ഥിര കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.

കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ അനിയമിതത്വം കണ്ടാല്‍ ഉടന്‍ കെഎസ്ഇബി 1912, ജില്ലാ കണ്‍ട്രോള്‍ റൂം 1077 എന്ന നമ്പരുകളില്‍ വിവരം അറിയിക്കണം.

അതിരാവിലെ ജോലിക്കിറങ്ങുന്നവര്‍ വെള്ളക്കെട്ടുകള്‍ കടക്കുമ്പോള്‍ വൈദ്യുതി അപകടസാധ്യത പരിശോധിക്കണം.

അധികൃതര്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുകയും നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരുകയും ചെയ്താല്‍ അപകടസാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി.

Tags: