കൂട്ടബലാല്‍സംഗവും മോഷണവും; തമിഴ്‌നാട്ടില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു

Update: 2022-08-11 13:49 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ ചെന്നൈക്കടുത്ത് പൊറൂറില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് ആഭരണങ്ങള്‍ തട്ടിയെടുത്ത സംഘത്തെ അറസ്റ്റ് ചെയ്തു. ചെന്നൈക്കടുത്ത് പൊറൂറില്‍ സ്വന്തം കാറില്‍ ഡ്രൈവറോടൊപ്പം യാത്രചെയ്യുന്നതിനിടയിലാണ് രാത്രിയില്‍ ലഹരിയിലായിരുന്നു ആറ് പേര്‍ ഡ്രൈവറെ ആക്രിമിച്ച് ഇരയെ തട്ടിക്കൊണ്ടുപോയത്. ഇവരെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിലെത്തിയാണ് ബലാല്‍സംഗംചെയ്തത്. 15 പവന്‍ ആഭരണങ്ങള്‍ ഇവരില്‍നിന്ന് തട്ടിയെടുത്തു.

'ചെന്നൈ പോരൂരിന് സമീപം കാറില്‍ വെച്ച് യുവതിയെ കത്തി ചൂണ്ടി ബലാത്സംഗം ചെയ്തതിന് ആറ് പേരെ അറസ്റ്റ് ചെയ്തു. യുവതിയില്‍ നിന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അവര്‍ കവര്‍ന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.'- പോലിസ് അറിയിച്ചു.

കോലത്തുവാഞ്ചേരിക്കടുത്തുള്ള പോരൂരില്‍ നിന്ന് കാറില്‍ പോകുകയായിരുന്ന യുവതിയെ കഞ്ചാവ് ലഹരിയിലാക്കിയ ചിലര്‍ വാഹനം തടയുകയും ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

സൂര്യപ്രകാശ് (21), ദിനേശ് (28), ഗണേഷ് (19), കറുപ്പയ്യ (27), സന്തോഷ് (21), സുബാഷ് (19) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി.

ഈ മേഖലയില്‍ കഞ്ചാവ് വില്‍പന വര്‍ധിക്കുന്നതായാണ് വിവരം. ലഹരിക്ക് അടിമകളായവര്‍ പലപ്പോഴും കവര്‍ച്ചയിലും മറ്റ് കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News