തമിഴ്‌നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍ മരിച്ചു

Update: 2023-02-04 15:45 GMT

ചെന്നൈ: തൈപ്പൂയ മഹോത്സവ ആഘോഷങ്ങള്‍ക്കിടെ സൗജന്യ സാരി വിതരണം നടത്തുന്ന വ്യാപാരസ്ഥാപനത്തിന് സമീപത്തുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് നാല് സ്ത്രീകള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിയിലാണ് അപകടം സംഭവിച്ചത്.

സ്വകാര്യ വ്യാപാര സ്ഥാപനം നല്‍കുന്ന സൗജന്യസാരിക്കായുള്ള ടോക്കണ്‍ കൗണ്ടറിന് സമീപത്ത് രാവിലെ മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കില്‍പ്പെട്ട് 16 സ്ത്രീകള്‍ ബോധരഹിതരായി വീണു. പരിക്കേറ്റവരെ വാണിയമ്പാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് സ്ത്രീകളുടെ ജീവന്‍ നഷ്ടമാവുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച പോലിസ്, ടോക്കണ്‍ വിതരണം നടത്തിയ സ്ഥാപനത്തിന്റെ ഉടമയെ കസ്റ്റഡിയിലെടുത്തു.

Tags:    

Similar News