മകള്‍ ചികിത്സയിലായ ആശുപത്രിക്കു സമീപം പിതാവ് തൂങ്ങിമരിച്ചു

പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ പ്രയാസത്തിലായിരുന്നു.

Update: 2020-07-01 06:38 GMT

തിരുവനന്തപുരം: ഒന്‍പതു വയസ്സുകാരിയായ മകളെ ചികിത്സിക്കുന്ന ആശുപത്രിക്കു സമീപം പിതാവ് തൂങ്ങിമരിച്ചു.ക്ഷേത്രത്തിലെ ഉത്സവത്തിന് ചുവടുവെച്ച് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയ ദേവു ചന്ദനയുടെ പിതാവ് ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ (45) ആണ് എസ്എടി ആശുപത്രിയുടെ നഴ്‌സിങ് ഹോസ്റ്റലിന് പിറകില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവു ചന്ദന എസ്എടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗമാണ് ദേവുവിന്.

പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ പ്രയാസത്തിലായിരുന്നു. മൂന്നു ദിവസത്തിനകം ഒന്നരലക്ഷത്തോളം രൂപ മരുന്നിന് ചിലവായിരുന്നു.ബന്ധുക്കളും നാട്ടുകാരും പിരിവെടുത്താണ് ചികിത്സ നടത്തുന്നത്. ഇതിനായി കനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നാണ് ദേവു ചന്ദനയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേവു ചന്ദനക്ക് രോഗം കണ്ടെത്തിയത്.


Tags:    

Similar News