സുഡാനെ പിടിമുറുക്കി പട്ടിണി; 6,38,000ത്തിലധികം ആളുകള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയിലെന്ന് റിപോര്‍ട്ട്

Update: 2025-08-29 09:21 GMT

സുഡാന്‍: ഒരുകാലത്ത് ആഫ്രിക്കയുടെ അന്നദാതാവായിരുന്ന സുഡാന്‍ ഇന്ന് അഭൂതപൂര്‍വമായ അളവിലാണ് പട്ടിണിയെ അഭിമുഖീകരിക്കുന്നത്. 6,38,000ത്തിലധികം ആളുകള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും ലോകത്തിലെ ഗുരുതരമായ പോഷകാഹാരക്കുറവ് കേസുകളില്‍ പകുതിയിലധികവും സുഡാനിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും യുഎന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു.0 ദശലക്ഷം ആളുകള്‍ക്ക് അടിയന്തര സഹായം ആവശ്യമാണ്, 4 ദശലക്ഷത്തിലധികം പേര്‍ ആന്തരികമായോ അഭയാര്‍ത്ഥികളായോ പലായനം ചെയ്തു.

എതിരാളികളായ സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള നിരന്തര പോരാട്ടത്തിനിടയില്‍, ദശലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയും ചെയ്തതിനാല്‍, ഖാര്‍ത്തൂം, എല്‍ഫാഷര്‍, എല്‍ജെനീന എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.ഇപ്പോള്‍ 860ാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന സംഘര്‍ഷത്തില്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, ഷെല്ലാക്രമണം, സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള കരാക്രമണങ്ങള്‍ എന്നിവയുള്‍പ്പെടെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളാണ് അരങ്ങേറുന്നത്.

ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കടുത്ത പോഷകാഹാരക്കുറവ് കേസുകളില്‍ പകുതിയിലധികവും ഇവിടെയാണ്.നോര്‍ത്ത് ഡാര്‍ഫറിലെ എല്‍ഫാഷര്‍ പോലുള്ള പ്രദേശങ്ങള്‍ 500 ദിവസത്തിലേറെയായി ഉപരോധത്തിലാണെന്നും ഇത് ജീവന്‍രക്ഷാ സഹായ വിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഭക്ഷണവും വൈദ്യസഹായങ്ങളും വഹിക്കുന്ന ഡസന്‍ കണക്കിന് ട്രക്കുകള്‍ ന്യാല പോലുള്ള അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

Tags: