ബാധ ഒഴിപ്പിക്കല്‍; തമിഴ്‌നാട്ടില്‍ ഏഴു വയസ്സുകാരനെ മാതാവും സഹോദരങ്ങളും തല്ലിക്കൊന്നു

കുട്ടി അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കുട്ടിയില്‍ ബാധ കയറിയെന്ന് ആരോപിച്ച് അത് ഒഴിപ്പിക്കാനാണ് സ്ത്രീകള്‍ മര്‍ദ്ദിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Update: 2021-06-22 07:52 GMT

തിരുവണ്ണാമല: ബാധ ഒഴിപ്പിക്കുന്നതിനിടെ ഏഴ് വയസ്സുകാരനെ അമ്മയും ചെറിയമ്മമാരും ചേര്‍ന്ന് തല്ലിക്കൊന്നു. തിരുവണ്ണാമലയിലെ ആര്‍നിയിലാണ് സംഭവം. 7 വയസ്സുകാരനായ ശബരി ആണ് മൃഗീയമായി കൊല്ലപ്പെട്ടത്. അമ്മ തിലകവതിയും ചെറിയമ്മമാരായ ഭാഗ്യലക്ഷ്മിയും കവിതയും ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു.

സംഭവത്തില്‍ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കുട്ടിയില്‍ ബാധ കയറിയെന്ന് ആരോപിച്ച് അത് ഒഴിപ്പിക്കാനാണ് സ്ത്രീകള്‍ മര്‍ദ്ദിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയെ മൃഗീയമായി തല്ലുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോലിസ് എത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. സ്ത്രീകള്‍ കുട്ടിക്ക് ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു. കുട്ടിയ്ക്ക് വെള്ളം നല്‍കി പൊലീസ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് എത്തുന്നതിനു മുന്‍പ് തന്നെ കുട്ടി മരിച്ചു.

Tags:    

Similar News