കൊവിഡ് പരിശോധനയ്ക്ക് ഡോക്ടറുടെ ശുപാര്‍ശ ആവശ്യമില്ല: ഡല്‍ഹി ഹൈക്കോടതി

Update: 2020-09-09 05:21 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് പരിശോധന നടത്തുന്നതിന് ഡോക്ടറുടെ ശുപാര്‍ശ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കൊവിഡ് പരിശോധനയ്ക്ക് താത്പര്യപ്പെടുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമല്ലെന്ന ഹൈക്കോടതി വിധിക്കു പിന്നാലെയാണ് കേജരിവാളും ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധന നടത്താനായി ഡല്‍ഹിയില്‍ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡ് കൈവശം ഉണ്ടായിരിക്കണം. കൂടാതെ, കൊവിഡ് പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദ്ദേശിച്ച ഫോം പൂരിപ്പിക്കുകയും വേണമെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങുന്ന ബഞ്ച് നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും സ്വമേധയാ പരിശോധനയ്ക്ക് വിധേയരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ദിവസം 2,000 കൊവിഡ് പരിശോധനകള്‍ നടത്തണമെന്നും കോടതി സ്വകാര്യ ലാബുകളോട് നിര്‍ദേശിച്ചു. ഡല്‍ഹി സര്‍ക്കാറിന് പ്രതിദിനം 12,000 പരിശോധനകള്‍ നടത്താനുള്ള ശേഷിയാണുള്ളത്. കോവിഡ് 19 പരിശോധനയ്ക്ക് ഡോക്ടറുടെ കുറിപ്പടി ആവശ്യപ്പെടരുതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞു




Tags:    

Similar News