15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കും

2022ഓടെ വൈദ്യതി ഇന്ധനമായുള്ള പത്തുലക്ഷം വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്

Update: 2020-11-07 12:26 GMT

തിരുവനന്തപുരം: 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്തു. ഇതോടെ 2021 ജനുവരി ഒന്നിന് ശേഷം ഇത്തരം ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല.

15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നതു സംബന്ധിച്ച് ദേശിയ ഹരിത ട്രൈബ്യൂണലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത്തരം ഓട്ടോകള്‍ ഇലക്ട്രിക്, സിഎന്‍ജി, എല്‍പിജി, എല്‍എന്‍ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും.

2022ഓടെ വൈദ്യതി ഇന്ധനമായുള്ള പത്തുലക്ഷം വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത് .കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രിക്ക് ഓട്ടോ റിക്ഷകളുടെ വ്യാപനം ലക്ഷ്യമിട്ട് ആദ്യഘട്ടത്തില്‍ ഇ ഓട്ടോ റിക്ഷകള്‍ക്ക് സബ്‌സിഡി നല്‍കുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. വ്യവസായ, ഗതാഗത വകുപ്പുകള്‍ സംയുക്തമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്. ഇ- ഓട്ടോകള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ കെഎസ്ഇബിയെ ചുമതലപെടുത്തിയിട്ടുണ്ട്.

Tags:    

Similar News