കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റില്ല; 46 പാകിസ്താന്‍ പൗരന്മാരെ, പാകിസ്താന്‍ പട്ടാളം വാഗ അതിര്‍ത്തിയില്‍ തടഞ്ഞു

Update: 2021-08-25 03:06 GMT

അമൃത്‌സര്‍: ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ കുടങ്ങിയ 23 കുട്ടികളടക്കം 46 പേരെ പാകിസ്താന്‍ പൗരന്മാരെ, പാകിസ്താന്‍ പട്ടാളം വാഗ അതിര്‍ത്തി കടത്തുവിടാതെ തടഞ്ഞു. യാത്രികര്‍ക്ക് ആവശ്യമായ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലെന്നാണ് പറഞ്ഞ കാരണം.

എല്ലാവരും തിങ്കളാഴ്ച കൊവിഡ് പരിശോധന നടത്തിയെങ്കിലും അത് സൈന്യം അംഗീകരിച്ചില്ലെന്ന് യാത്രക്കാരിലൊരാളെ ഉദ്ദരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

ഒരു വര്‍ഷം മുമ്പ് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെത്തിയവരാണ് 46 പേരും. കൊവിഡ് ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ ഇവര്‍ക്ക് തിരിച്ചുപോകാനായില്ല.

15-20 ദിവസം മുമ്പ് ഇതേ യാത്രികള്‍ വാഗ അതിര്‍ത്തിയിലെത്തിയിരുന്നു. അന്നും അവര തിരിച്ചയച്ചു.

ഇന്ന് അവര്‍ കാലേക്കൂട്ടി പാകിസ്താന്‍ സര്‍ക്കാരിന്റെ അനുമതി തേടുകയും ലഭിക്കുകയും ചെയ്‌തെന്നും എന്നാല്‍ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞാണ് തിരിച്ചയച്ചതെന്നും നാളെ പരിശോധന നടത്തി വീണ്ടും അതിര്‍ത്തിയിലെത്തുമെന്നും വാഗ അതിര്‍ത്തിയിലെ എഎസ്‌ഐ അരുണ്‍പാല്‍ പറഞ്ഞു.