കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ പട്ടാപ്പകല്‍ ആക്രമണം: പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2021-10-26 11:24 GMT

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം. വീട്ടില്‍നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പന്ത്രണ്ടരയോടെയാണ് ആക്രമണം നടന്നത്. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്ന പ്രതി 21കാരിയെ കീഴ്‌പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു വലിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുകയായിരുന്നു. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മുഖത്തു കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു. ഒടുവില്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പ്രതിക്കായി പോലിസ് അന്വേഷണം തുടങ്ങി. പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്തുനിന്നു ലഭിച്ചു.

മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോലിസ് നായ കൊട്ടൂക്കര ബസ് സ്‌റ്റോപ്പുവരെ മണംപിടിച്ചു പോയി.

പ്രതി ബസ്സില്‍ക്കയറി രക്ഷപ്പെട്ടതായാണ് നിഗമനം. കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ എം സി പ്രമോദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. 

Tags:    

Similar News