ബിജെപി കൊടകര കള്ളപ്പണക്കവര്‍ച്ച: പണം ബിജെപിക്ക് വേണ്ടി എത്തിച്ചത്; ബിജെപി നേതാക്കളും പ്രതികളാകാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍

പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണ്. ഉറവിടം വെളിപ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി

Update: 2021-07-26 05:10 GMT

തിരുവനന്തപുരം: ബിജെപി കൊടകര കള്ളപ്പണക്കവര്‍ച്ച കേസില്‍ ധര്‍മരാജന്‍ ബിജെപിക്കാരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ബിജെപി കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന്മേല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോണാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.

'ബിജെപി കുഴല്‍പണ കേസില്‍ 21 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഗൗരവരമായ അന്വേഷണം നടക്കുകയാണ്. ബിജെപി നേതാക്കളും കേസില്‍ പ്രതികളാവാം. പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണ്. ഉറവിടം വെളിപ്പെടുത്തേണ്ടിവരും. ബിജെപി ആലപ്പുഴ ജില്ലാ ഖജാന്‍ജിയെ ഏല്‍പ്പിക്കാനാണ് കുഴല്‍പണം എത്തിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ അടക്കം 204 സാക്ഷികള്‍ ഉണ്ട്. ധര്‍മരാജന്‍ ബിജെപിക്കാരനാണ്'- മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പണം കൊണ്ട് വന്നത് ആര്‍ക്കെന്ന് കെ സുരേന്ദ്രന് അറിയാം. അതുകൊണ്ടാണ് സാക്ഷിയാക്കിയത്. പ്രതിപക്ഷം ബിജെപിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ അവരുമായി ധാരണയുണ്ടാക്കിയിട്ടും പരാജയപ്പെട്ടു. പ്രതിപക്ഷം ആരെ സഹായിക്കാനാണ് ഇപ്പോള്‍ രംഗത്ത് വരുന്നത്. കേന്ദ്ര ഏജന്‍സി ഈ കേസ് അന്വേഷിച്ചാല്‍ എന്താകുമെന്ന് എല്ലാവര്‍ക്കുമറയാമെന്നും പ്രതിപക്ഷത്തെ ചൂണ്ടി മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News