കൊവിഡ് ബാധിച്ചാല്‍ മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി

ഹസ്രയുടെ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി

Update: 2020-09-28 13:23 GMT

കൊല്‍ക്കത്ത: തനിക്ക് കൊവിഡ് ബാധിക്കുകയാണെങ്കില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്ര. കൊവിഡ് ബാധിച്ചവരുടെ കുടുംബത്തിന്റെ വേദന മുഖ്യമന്ത്രിയെ അറിയിക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നാണ് ബിജെപി നേതാവിന്റെ അവകാശവാദം. 'കൊറോണയേക്കാള്‍ വലിയ ശത്രുവിനോടാണ് ഞങ്ങളുടെ പ്രവര്‍ത്തകര്‍ പോരാടുന്നത്. അവര്‍ മമത ബാനര്‍ജിയോട് പോരാടുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് മമത ബാനര്‍ജിക്ക് എതിരെ മുഖം മൂടിയില്ലാതെ പോരാടാന്‍ കഴിയുമ്പോള്‍ അവര്‍ക്ക് കൊവിഡിന് എതിരെയും മുഖം മൂടിയില്ലാതെ പോരാടാന്‍ കഴിയുമെന്നാണ് കരുതുന്നത്' ഹസ്ര പറഞ്ഞു.


ഹസ്രയുടെ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി.നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി ആയിരുന്ന ഹസ്ര കഴിഞ്ഞവര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഹസ്രയുടെ പരാമര്‍ശത്തെ അപലപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഗതോ റോയ് ബിജെപിയുടെ മാനസികനിലയാണ് ഇത് വ്യക്തമാക്കുന്നതെന്ന് പറഞ്ഞു. ഇത്തരം വാക്കുകളും പ്രസ്താവനകളും ബിജെപി നേതാക്കളില്‍ നിന്ന് മാത്രമേ വരൂ. പാര്‍ട്ടിയുടെ മാനസികനിലയാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം ഭ്രാന്തന്‍ പ്രസ്താവനകളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.




Tags:    

Similar News