കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥന്‍ പിടിയില്‍; വീട്ടില്‍ നിന്ന് 1.1 കോടി പിടിച്ചെടുത്തു

Update: 2020-08-15 10:09 GMT

ഹൈദരാബാദ്: തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 1.1 കോടി പിടിച്ചെടുത്തു. ജില്ലയിലെ കീസര മേഖലയുടെ ചുമതലയുള്ള മണ്ഡല്‍ ഉദ്യോഗസ്ഥന്‍ എര്‍വ ബാലരാജു നാഗരാജുവാണ് പിടിയിലായത്. സംഭവുമായി ബന്ധപെട്ട് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഇയാളെ അറസ്റ്റ് ചെയ്തു. എഎസ് റാവു നഗറിലുള്ള വാടക വീട്ടില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായത്.

സംഭവത്തില്‍ വില്ലേജ് റെവന്യൂ ഓഫിസര്‍, രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലും ഓഫിസിലും കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്. തന്റെ അധികാര പരിധിയിലെ 28 ഏക്കര്‍ സ്ഥലത്തെ തര്‍ക്കം പരിഹരിക്കുവാനാണ് ബാലരാജു രണ്ടു കോടി രൂപ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1.1 കോടി രൂപയ്ക്കു പുറമെ 28 ലക്ഷം രൂപയും സ്വര്‍ണവും ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വീട്ടില്‍ നിന്നും ഭൂമി രേഖകളും കണ്ടെടുത്തു.




Tags:    

Similar News