ലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

17.3 ഓവറിലാണ് 144 റണ്‍സ് നേടി ഇന്ത്യ പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ജയം നേടിയത്.

Update: 2020-01-07 18:05 GMT

ഇന്‍ഡോര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടുകയായിരുന്നു. 17.3 ഓവറിലാണ് 144 റണ്‍സ് നേടി ഇന്ത്യ പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ജയം നേടിയത്. കെ എല്‍ രാഹുല്‍(45), ശിഖര്‍ ധവാന്‍(32), ശ്രേയസ് അയ്യര്‍ (34), കോഹ്‌ലി (30*) എന്നിവരുടെ ഇന്നിങ്‌സാണ് ജയം എളുപ്പമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കയെ നിശ്ചിത ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 142 റണ്‍സിന് പിടിച്ചുകെട്ടുകയായിരുന്നു. ഇന്‍ഡോറില്‍ നടക്കുന്ന മല്‍സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 142 റണ്‍സ് നേടിയത്. ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ശ്രാദുള്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം നേടിയ നവദീപ് സെയ്‌നി, കേദര്‍ യാദവ് എന്നിവരാണ് ലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ലങ്കന്‍ നിരയില്‍ കുഷാല്‍ പെരേര(34), ആവിഷ്‌ക്ക ഫെര്‍ണാണ്‍ഡോ(22), ഗുണനിലതിലക(20) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നാലോവറില്‍ 18 റണ്‍സ് വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ നവദീപ് സെയ്‌നിയാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യ മല്‍സരം മഴയെതുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.


Similar News