ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

Update: 2022-09-06 12:38 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധരെ സുരക്ഷാസേന വധിച്ചു. സായുധര്‍ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പൊഷ്‌ക്രീരി പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് സായുധരെ വധിച്ചത്.

കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണെന്ന് സുരക്ഷാസേന ട്വീറ്റ് ചെയ്തു. ഷോപിയാന്‍ ജില്ലയില്‍ നഗ്ബാല്‍ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ആഴ്ച മൂന്ന് സായുധരെ സേന വധിച്ചിരുന്നു. 2021 ഏപ്രില്‍ 9ന് സൈനികന്‍ സലീമിനെ കൊലപ്പെടുത്തിയതിലും 2021 മെയ് 29ന് ജബ്ലിപോറയില്‍ രണ്ട് സിവിലിയന്‍മാരെ കൊലപ്പെടുത്തിയതിലും ഇരുവരും ഉള്‍പ്പെട്ടിരുന്നുവെന്ന് കശ്മീര്‍ സോണ്‍ ഡിജിപി വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.

Tags:    

Similar News