ഹർദ പടക്കശാല അപകടത്തില്‍ 12 മരണം; 200 പേര്‍ക്ക് പരിക്ക്

Update: 2024-02-09 09:09 GMT

മധ്യപ്രദേശ്: ഇന്‍ഡോറിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ പ്രദേശത്തെ പടക്ക നിര്‍മാണശാലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണം 12 ആയി. 200 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ആറോളം അനധികൃത പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പോലിസ് കണ്ടെത്തി. അനധികൃത പടക്ക നിര്‍മാണ ശാലകള്‍ അധികൃതര്‍ പൂട്ടി സീല്‍വച്ചെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അപകടം നടന്ന അനധികൃത പടക്കനിര്‍മാണശാലയുടെ ഉടമയെ പോലിസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ആറിനാണ് പുലര്‍ച്ചെയാണ് സംഭവം.

    അതേസമയം, പടക്ക നിര്‍മാണ ഫാക്ടറികളില്‍ സുരക്ഷാ പരിശോധന നടത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പോലിസിനെയും മറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി ഒരു സംയുക്ത സംഘം രൂപീകരിച്ചതായി ഇന്‍ഡോര്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് സിങ് മാധ്യമങ്ങളെ അറിയിച്ചു. പടക്ക ഫാക്ടറികള്‍, ഗോഡൗണുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ലൈസന്‍സില്ലാത്തതിനാലോ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലോ ആയ എല്ലാ കടകളും പൂട്ടി സീല്‍ ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇതിനകം പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ആറ് സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News