കാസർ​ഗോട്ട് പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ഇസ് ലാം സ്വീകരിച്ച യുവാവിന്റേത്; ദുരൂഹതയെന്ന് നാട്ടുകാർ

ഏതാനും വർഷങ്ങൾക്ക്‌ മുമ്പാണ് ഷാനവാസും മാതാവും ഇസ്‌ലാം സ്വീകരിച്ചത്‌. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും നാട്ടുകാർ വ്യക്തമാക്കി.

Update: 2019-10-21 06:52 GMT

കാസർഗോഡ്: ആനക്കാലിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചെട്ടുംകുഴി സ്വദേശി ഷാനവാസ്‌ എന്ന ഷൈൻ കുമാ (28) റിന്റേതാണ് മൃതദേഹം. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് പോലിസ് അറിയിച്ചു. പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്.

ഏതാനും വർഷങ്ങൾക്ക്‌ മുമ്പാണ് ഷാനവാസും മാതാവും ഇസ്‌ലാം സ്വീകരിച്ചത്‌. സെപ്തംബർ ഇരുപത്തിയാറാം തീയതിയാണു ഷാനവാസിനെ അവസാനമായി കണ്ടതെന്നും പിന്നീട്‌ ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ്‌ രണ്ടാഴ്ച മുമ്പ് ഷാനവാസിന്റെ മാതാവ്‌ കാസർഗോഡ്‌ പോലിസ്‌ സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും നാട്ടുകാർ വ്യക്തമാക്കി. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്‌.

Similar News