അന്നവര്‍ കീഴാള മുസ്‌ലിം വിരുദ്ധതയ്ക്ക് ധാര്‍മികമുഖം നല്‍കി; ഇന്നവര്‍ രാഷ്ട്രീയ സദാചാര കല്‍പനകള്‍ പുറപ്പെടുവിക്കുന്നു: കെ കെ ബാബുരാജ്‌

കേരളത്തിലെ സവര്‍ണ മധ്യമജാതികള്‍ കൈയാളുന്ന അധികാരപ്രമത്തതയെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മധുരപദങ്ങള്‍കൊണ്ട് ഇവര്‍ മറച്ചുപിടിക്കുന്നു എന്നുതന്നെയാണ്.

Update: 2019-02-20 03:51 GMT

ഭിമന്യു കൊലചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ആദിവാസി സ്വത്വത്തെ മുന്‍നിര്‍ത്തി കേരളത്തിലെ ലിബറലുകളും സുനില്‍ പി ഇളയിടം പോലുള്ള നവ മാര്‍ക്‌സിസ്റ്റ് യാഥാസ്ഥിതികരും നടത്തിയ വിലാപം വഞ്ചനാപരം മാത്രമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. അന്നവര്‍ പയറ്റിയത് തങ്ങളുടെ ജന്‍മസിദ്ധമായ കീഴാള മുസ്‌ലിം വിരുദ്ധതയ്ക്ക് ധാര്‍മികമുഖം നല്‍കുക മാത്രമല്ല; ദലിതരെ ഭിന്നിപ്പിക്കുക എന്ന അധികാരരാഷ്ട്രീയവും കൂടെയായിരുന്നു. ഇപ്പോള്‍ കൃപേഷിന്റെയോ ശരത്തിന്റെയോ അവരുടെ കൊലപാതകികളുടെയോ ജാതീയവും മതപരവുമായ സ്വത്വത്തെ വെളിപ്പെടുത്താതെ ഇക്കൂട്ടര്‍ കേവല രാഷ്ട്രീയ സദാചാര കല്‍പനകള്‍ മാത്രം പുറപ്പെടുവിക്കുന്നത് യാദൃച്ഛികമല്ല.

ഇതിനര്‍ഥം, കേരളത്തിലെ സവര്‍ണ മധ്യമജാതികള്‍ കൈയാളുന്ന അധികാരപ്രമത്തതയെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മധുരപദങ്ങള്‍കൊണ്ട് ഇവര്‍ മറച്ചുപിടിക്കുന്നു എന്നുതന്നെയാണ്. മാര്‍ക്‌സും അംബേദ്കറും ഗാന്ധിയുമെല്ലാം ഇവരെ സംബന്ധിച്ചെടുത്തോളം വെറും ഉപകരണങ്ങള്‍ മാത്രം.




Tags:    

Similar News