കൊവിഡ്: 47 ദശലക്ഷം സ്ത്രീകളെയും പെൺകുട്ടികളെയും കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് യുഎൻ റിപോർട്ട്

കൊവിഡ് മഹാമാരി 47 ദശലക്ഷം സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ മൊത്തം 96 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് യുഎൻ ഏജൻസി പുറത്തിറക്കിയ ”ഫ്രം ഇൻസൈറ്റ് ടു ആക്ഷൻ: ജെൻഡർ ഇക്വാലിറ്റി ഇൻ ദി വേക് ഓഫ് കൊവിഡ് 19” എന്ന റിപോർട്ടിൽ പറയുന്നു.

Update: 2020-09-03 13:19 GMT

ജനീവ: കൊവിഡ് മഹാമാരി 47 ദശലക്ഷം സ്ത്രീകളെയും പെൺകുട്ടികളെയും കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് യുഎൻ റിപോർട്ട്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ദാരിദ്ര്യ വിടവ് വർദ്ധിപ്പിക്കുകയും 2021 ഓടെ ദശലക്ഷക്കണക്കിന് സ്ത്രീകളെയും പെൺകുട്ടികളെയും കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ് യുഎൻ പഠനത്തിൽ പറയുന്നത്. സ്ത്രീകളുടെ ദാരിദ്ര്യ നിരക്ക് 9.1 ശതമാനം വർധിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്. ഇത് 2019 നും 2021 നും ഇടയിൽ 2.7 ശതമാനം കുറയുമെന്നായിരുന്നു മഹാമാരിക്കു മുമ്പുള്ള പഠനത്തിൽ വ്യക്തമാക്കിയിരുന്നത്.

കൊവിഡ് മഹാമാരി 47 ദശലക്ഷം സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ മൊത്തം 96 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് യുഎൻ ഏജൻസി പുറത്തിറക്കിയ "ഫ്രം ഇൻസൈറ്റ് ടു ആക്ഷൻ: ജെൻഡർ ഇക്വാലിറ്റി ഇൻ ദി വേക് ഓഫ് കൊവിഡ് 19" എന്ന റിപോർട്ടിൽ പറയുന്നു. ഈ കണക്കുകൾ 2030 വരെ മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് മടങ്ങില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 2021 ആകുമ്പോഴേക്കും 25 നും 34 നും ഇടയിൽ പ്രായമുള്ള ഓരോ 100 പുരുഷന്മാർക്കും അനുപാതമായി കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന 118 സ്ത്രീകൾ ഉണ്ടാകുമെന്നാണ് പ്രവചനം. 2030 ഓടെ ഈ വിടവ് 100 പുരുഷന്മാർക്ക് 121 സ്ത്രീകളായി ഉയരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

സ്ത്രീകളുടെ കടുത്ത ദാരിദ്ര്യത്തിന്റെ വർധനവ് നമ്മുടെ സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും നമ്മൾ കെട്ടിപ്പടുത്ത രീതികളുടെ കുറവുകളാണെന്ന് യുഎൻ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടർ ഫംസിൽ മ്ലാംബോ എൻ‌ഗുക പറഞ്ഞു. കുടുംബത്തെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം സ്ത്രീകൾ ഏറ്റെടുക്കുന്നുവെന്ന് ഞങ്ങൾക്കറിയാം, അവർ കുറച്ചേ സമ്പാദിക്കുന്നുള്ളു, വളരെ കുറച്ചുപേർക്ക് മാത്രമേ സുരക്ഷിത ജോലികൾ ഉള്ളൂ, മൊത്തത്തിൽ സ്ത്രീകളുടെ തൊഴിൽ പുരുഷന്മാരേക്കാൾ 19ശതമാനം അധികമാണെന്നും അവർ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം, കുടുംബാസൂത്രണം, ന്യായമായ തുല്യ വേതനം, സാമൂഹിക കൈമാറ്റം എന്നിവ വിപുലീകരിക്കുന്നതിന് രാജ്യങ്ങൾ തയാറായാൽ 100 ​​ദശലക്ഷത്തിലധികം സ്ത്രീകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഴിയുമെന്ന് യുഎൻ വികസന പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ അച്ചിം സ്റ്റെയ്‌നർ പറഞ്ഞു. കൊവിഡ് -19 പ്രതിസന്ധിയുടെ ആഘാതം സ്ത്രീകൾ നേരിടുന്നുണ്ട്, കാരണം അവർക്ക് വരുമാന സ്രോതസ്സ് നഷ്ടപ്പെടാനുള്ള സാധ്യതയും സാമൂഹിക സംരക്ഷണ നടപടികളാൽ പരിരക്ഷിക്കപ്പെടാനുള്ള സാധ്യതയും കുറവാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലിംഗപരമായ അസമത്വം കുറയ്ക്കുന്നതിന് നിക്ഷേപം നടത്തുന്നത് സമർഥവും താങ്ങാനാവുന്നതും മാത്രമല്ല, ദാരിദ്ര്യ ലഘൂകരണത്തിൽ മഹാമാരിയുടെ ആഘാതം മാറ്റാൻ സർക്കാരുകൾക്ക് ചെയ്യാവുന്ന അടിയന്തിര തിരഞ്ഞെടുപ്പ് കൂടിയാണെന്ന് റിപോർട്ട് പറയുന്നു. ദരിദ്രരായ സ്ത്രീകളിൽ 59% വരുന്ന സഹാറൻ-ആഫ്രിക്കൻ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും താഴ്ന്ന ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ തുടരുമെന്നും പ്രവചനങ്ങൾ വ്യക്തമാക്കുന്നു. വൈകല്യമുള്ള സ്ത്രീകൾക്ക് ഗാർഹിക പീഡനങ്ങൾ നേരിടാനുള്ള സാധ്യത കൂടുതലാണെന്നും ലൈംഗിക അതിക്രമങ്ങൾ നേരിടാൻ ഇത് പതിൻമടങ്ങ് കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.