ആര്‍എംപി നേതാവ് കെകെ രമയ്‌ക്കെതിരേ കേസ്

Update: 2019-04-01 06:38 GMT

വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയരാജനെ കൊലയാളി എന്ന് വിളിച്ചതിന് ആര്‍എംപി നേതാവ് കെകെ രമക്കെതിരേ കേസ്. ജയരാജനെ കൊലയാളി എന്നു വിശേഷിപ്പിച്ചതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ വടകര ജുഡീഷ്യല്‍ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. രമയുടെ കൊലയാളി പരാമര്‍ശം സ്ഥാനാര്‍ഥി ജയരാജനെ അപകീര്‍ത്തിപ്പെടുത്തുന്നതും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നായിരുന്നു കോടിയേരി പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. പരമാര്‍ശത്തിനെതിരേ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നും കോടിയേരി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നടന്ന ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജനെതിരേ രമ കൊലയാളി എന്ന പരാമര്‍ശം നടത്തിയത്. രമയുടെ ഭര്‍ത്താവും ആര്‍എംപി നേതാവുമായിരുന്ന ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ തനിക്ക് പങ്കില്ലെന്നും തനിക്കെതിരായ പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്നുമാവശ്യപ്പെട്ടു കെകെ രമ, ആര്‍എംപി നേതാക്കളയാ എന്‍ വേണു, പി കുമാരന്‍ കുട്ടി എന്നിവര്‍ക്കെതിരേ ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചിരുന്നു. 

Tags:    

Similar News