ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം
രാജ്യത്ത് പൗരത്വത്തിന് പ്രത്യേക രേഖകളില്ലാത്ത സാഹചര്യത്തിലാണ് നടപടി.
ന്യൂഡൽഹി: രാജ്യത്ത് ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിനുള്ള നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപതിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം.
രാജ്യത്ത് പൗരത്വത്തിന് പ്രത്യേക രേഖകളില്ലാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞമാസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്.
വിഷയത്തിൽ പഠനം നടത്തി ഒരുമാസത്തിനകം റിപോർട്ട് സമർപ്പിക്കാൻ പ്രധാനമന്ത്രി വിവിധ മാന്ത്രാലയ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഈ റിപോർട്ട് അനുസരിച്ചായിരിക്കും ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.